ഖൈബറിലേക്ക് പടയൊരുക്കം



ഭാഗം 1


 അപ്രതീക്ഷിതമായി ആണ് കുതിരയ്ക്ക് തീറ്റ വെട്ടികൊണ്ടിരുന്ന അലി(റ)വിൻ്റെ അടുക്കലേക്ക് വെപ്പ്രാളപെട്ട് ഒരു സ്വഹാബി ഓടി വന്നു പറഞ്ഞത്

"അലിയാര് തങ്ങളെ താങ്കൾ അറിഞ്ഞില്ലേ റസൂലുല്ലായെ കൊല്ലാൻ മദീന പള്ളിയിൽ ആൾ വന്നിരിക്കുന്നു" 

അലി (റ) ഞെട്ടിതരിച്ചു "എന്ത് മുത്ത് നബിയെ കൊല്ലാൻ ആൾ വന്നു എന്നോ " ഇതും പറഞ്ഞ് അലിയാര് തങ്ങൾ മദീനാ പള്ളി ലക്ഷ്യമാക്കി ഓടി.

പ്രസ്തുത വിവരം അറിഞ്ഞ് മദീന പള്ളിയിൽ ഒരുപാട് ആൾ കൂടിയിരുന്നു , അലി(റ) പള്ളിയിൽ എത്തിയ ഉടനെ ഉമർ (റ)വിനെ ആണ് കണ്ടത് 

"ഉമറെ നബിയെ കൊല്ലാൻ ആൾ വന്നു എന്ന് കേട്ടു താങ്കൾ ഇവിടെ ഇല്ലായിരുന്നോ? നബി തങ്ങൾ എവിടെ എന്തെങ്കിലും അനർത്ഥം സംഭവിച്ചോ?" അലി(റ) തൃതിയിൽ ചോദിച്ചു. "ഏയ് പേടിക്കാൻ ഒന്നും ഇല്ലാ മുത്ത് നബിയെ കൊല്ലാൻ ആൾ വന്നു എന്നത് ശെരിയാണ് പക്ഷെ ആൾ ഇപ്പൊൾ കലിമത്ത് ചൊല്ലി മുസ്ലിമായി പ്രവാചകരുടെ കൂടെ പള്ളിക്ക് ഉള്ളിൽ ഉണ്ട്" ഉമർ (റ) മറുപടി പറഞ്ഞു. ആലിയാര് തങ്ങൾ വേഗം തന്നെ പള്ളിക്കുള്ളിൽ കയറി, നബി തങ്ങൾ മിഹ്റാബിൽ ഇരിക്കുന്നത് കണ്ടപ്പോൾ അലി (റ) വിന് ആശ്വാസം ആയി.

 കൊല്ലാൻ വന്ന വ്യക്തി ഖൈബറിലെ പേര് കേട്ട പോരാളി ഹജ്ജാശ് ബിൻ മുൻതിർ ആണ് ഖൈബറിലെ ഭരണാധികാരിയായ മുറഹിബ് അയച്ചതാണ് ഹജ്ജാശിനെ.

അതീവ രഹസ്യമായി തയ്യാറാക്കിയ 14തവണ വിഷം പുരട്ടിയ ഇരുതല മൂർച്ചയുള്ള കത്തിയുമായി നബി തങ്ങളെ കൊല്ലാൻ വന്നതാണ് പക്ഷേ നബി തങ്ങളെ കണ്ടു നുബുവ്വത്ത് ബോധ്യപ്പെട്ട ഹജ്ജാശ് കലിമത്തു തൗഹീദ് ചൊല്ലി പരിശുദ്ധ ദീൻ സ്വീകരിച്ചു. 


നേരത്തെ തന്നെ ഖൈബറിൽ നിന്ന് മുസ്ലിങ്ങൾക്ക് നേരെ ജൂതന്മാരുടെ ശല്യങ്ങൾ ഉണ്ടായിരുന്നു. ഖൈബറിൽ നിന്ന് വധിക്കാൻ ആളെ അയച്ചതോടുകൂടി ഖൈബറിലേക്ക് പടയൊരുക്കാൻ നബി തങ്ങൾ തീരുമാനിച്ചു. ഹജ്ജാശിനെ നബി തങ്ങൾ മുസ്ലിം സൈന്യത്തിന്റെ ഉപ സൈന്യാധിപൻ ആക്കി. തന്ത്ര പ്രധാനമായ വലിയ കോട്ടകൾ കൊണ്ട് വലയം ചെയ്യപ്പെട്ട കിടക്കുന്ന ഖൈബറിലെ രഹസ്യങ്ങൾ അറിയുന്ന ഹജ്ജാശ് കൂടെ ഉള്ളത് മുസ്ലിം സൈന്യത്തിന് ഒരു മുതൽ കൂട്ട് ആയിരുന്നു. 


അങ്ങനെ നബി തങ്ങളുടെയും പ്രമുഖ സഹാബത്തിന്റെയും ഹജ്ജാശിൻ്റെയും നേതൃത്വത്തിലുള്ള മുസ്ലിം സൈന്യം ഖൈബറിലേക്ക് പുറപ്പെടുകയായി. 

ഇതേ സമയം ഈ വിവരങ്ങൾ ഒന്നും അറിയാതെ നബി തങ്ങളുടെ തലയുമായി ഹജ്ജാശ് വരുന്നതും കാത്ത് ഒരു കൂട്ടര് ഖൈബറിൽ കാത്ത് ഇരിക്കുകയായിരുന്നു....


(തുടരും)

✍️ *സ്വബാഹ് അബ്ദുൽ സലാം തിരുവല്ല*

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഖൈബറും കീഴടക്കി ഇസ്ലാം

Gen-Z (part-2)