മേഘക്കീറുകളെ വകഞ്ഞു മാറ്റിയൊരു അത്ഭുത യാത്ര!
ഹൃദയാന്തരങ്ങളിൽ സങ്കടത്തിരമാലകൾ അലതല്ലി തുടങ്ങിയിരിക്കുന്നു...
ആകാശഭൂമി പോലും പിടയുന്ന പ്രവാചകരുടെ തുരുമുഖം ദർശിക്കാനാകാതെ തലകുനിച്ചിരിക്കുന്നു...
ഉടനെ വാനലോകത്ത് നിന്നൊരു വിളിയാളം! "നബിയെ... ഒരുങ്ങണം, യാത്ര പുറപ്പെടണം..." ചുട്ടുപൊള്ളിയിരുന്ന മരുഭൂമിയിൽ കുളിർമഴ പെയ്ത പ്രതീതി...
ആ പുണ്യമേനിയെ പുൽകാൻ സകല സന്നാഹങ്ങളും ഒരുങ്ങി തയ്യാറായി. മലക്കുകളും അമ്പിയാക്കളും ബുറാക്കുമെല്ലാം തിരുദൂതർക്കായി കാത്തിരിപ്പായി.
മനുഷ്യ യുക്തി പോലും അന്തംവിട്ട് കുന്തം പോലെ കാണിയായി നോക്കി നിൽക്കേണ്ടിവന്ന ചരിത്ര മുഹൂർത്തത്തിന് നാന്ദി കുറിക്കുകയായി... വിശ്വാസിയെ തന്റെ സ്രഷ്ടാവിന്റെ കഴിവുകളിൽ കൂടുതൽ അന്ധമായി വിശ്വസിക്കാൻ പ്രേരിപ്പിച്ച ഘടകം...ഇസ്റാഉം മിഅ്റാഉം... പുണ്യ റസൂലിന്റെ വാനാരോഹണം!
റജബ് 27...മസ്ജിദുൽ ഹറാമിൽ നിന്നും മോഡേൺ സയൻസിനെ വെല്ലുന്ന ശസ്ത്രക്രിയക്ക് വിധേയരായതിനു ശേഷം ബുറാക്കിലേറി ഞൊടിയിടയിൽ മസ്ജിദുൽ അഖ്സ്വയിലേക്ക്... അവിടുത്തെ കൂടിക്കാഴ്ചക്കൾക്ക് ശേഷം ഫിസിക്സിനെയും ശൂന്യാകാശ നിയമങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് വാനലോകങ്ങളിലേക്കൊരു സഞ്ചാരം!
മലക്ക് ജിബിരീൽ(അ) പോലും ഭയന്ന് വിറച്ച ഘട്ടത്തിൽ തൗഹീദിന്റെ പാരമ്യതയിലൂടെ ലോകനായകർ മുന്നോട്ട് തന്നെ ഗമിച്ചു...വാനലോകങ്ങളുടെ രഹസ്യ കലവറകൾ തിരുസവിതം പ്രദർശിപ്പിക്കപ്പെട്ടു... ദുനിയാവിന്റെ ക്ലേശങ്ങളിൽ നിന്ന് ആശ്വാസമണയാൻ ഒരു സമ്മാനവും നൽകപ്പെട്ടു... അഞ്ച് വഖ്ത് നിസ്കാരം!
പൂർണ്ണ ചന്ദ്രനുദിച്ചത് പോലെ എന്റെ റസൂലിന്റെ പുഞ്ചിരിവിടർന്നൊഴുകി... ലഭിച്ചതൊക്കെയും അതിവേഗം ഉമ്മത്തിന് ചൊരിഞ്ഞു നൽകണമെന്ന ചിന്തയിലായിരുന്നു മടക്കയാത്ര... നേരിടേണ്ടിവരുന്നത് ശാപവാക്കുകളും ആട്ടിയോടിക്കലും പഴിചാരലുമൊക്കെ ആയിരിക്കുമെന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നിട്ടും!
(തുടരും)
✍️ *ശിബിൽ ചാപ്പനങ്ങാടി*
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ