പോസ്റ്റുകള്‍

ജനുവരി, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഖൈബറും കീഴടക്കി ഇസ്ലാം

ഇമേജ്
മദീനയിൽ ഉണ്ടായ സംഭവ വികാസങ്ങൾ അറിഞ്ഞ കച്ചവടക്കാരനായ ഒരു ജൂതൻ വേഗത്തിൽ ഖൈബറിലേക്ക് പോയി അവിടുത്തെ രാജാവായ മുറഹിബിനോട് വരാനിരിക്കുന്ന വലിയ വിപത്തിനെ കുറിച്ച് ഉണർത്തി "മുഹമ്മദിൻറെ തലയെടുത്തിട്ട് മടങ്ങിവരികയുള്ളൂ എന്ന് പറഞ്ഞ ഹജ്ജാശ് ബിന് മുൻതിർ ഇപ്പോൾ അതാ ഇസ്ലാം സ്വീകരിച്ച് മുസ്ലിം സൈന്യത്തിന്റെ ഉപ സൈന്യാധിപനായി ഖൈബർ ആക്രമിക്കാൻ വേണ്ടി വരുന്നു." മുറഹിബ് വളരെ ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്. ഉടൻതന്നെ അയാൾ പ്രതിനിധി സഭ വിളിച്ചുകൂട്ടി. മുറഹിബ് സംസാരിക്കാൻ ആരംഭിച്ചു "മുഹമ്മദിനെ വധിക്കുമെന്ന് ഉറച്ച ബോധത്തോടുകൂടിയാണ് നാം ഹജ്ജാശിനെ മദീനയിലേക്ക് അയച്ചത് എന്നാൽ അയാൾ മതം മാറി മുഹമ്മദിൻ്റെ ഉപ സൈന്യാധിപനായി വിശാലമായ ഈ ഖൈബർ ഭൂമിക ആക്രമിക്കാൻ വേണ്ടി വരികയാണ് ഖൈബർ കോട്ടയുടെ തന്ത്രപ്രധാനമായ പല രഹസ്യങ്ങളും അറിയാവുന്ന ഹജ്ജാശിൻ്റെ സഹായത്തോടു കൂടി അവർ നമ്മെ എളുപ്പത്തിൽ കീഴടക്കാം എന്നാണ് കരുതിയിരിക്കുന്നത് എന്നാൽ ഒന്നര ലക്ഷത്തോളം വരുന്ന സൈനിക സന്നാഹം ഉള്ള, വിപുലമായ ആയുധ ശേഖരങ്ങൾ ഉള്ള നമ്മെ പരാജയപ്പെടുത്താൻ അവർക്ക് കഴിയുകയില്ല അവർ വന്നാലുടനെ തന്നെ ഒരു പോരിന് ഇറങ്ങി അവരെ നാം വേരോടെ പിഴുതെറിയും...

ഖൈബറിലേക്ക് പടയൊരുക്കം

ഇമേജ്
ഭാഗം 1  അപ്രതീക്ഷിതമായി ആണ് കുതിരയ്ക്ക് തീറ്റ വെട്ടികൊണ്ടിരുന്ന അലി(റ)വിൻ്റെ അടുക്കലേക്ക് വെപ്പ്രാളപെട്ട് ഒരു സ്വഹാബി ഓടി വന്നു പറഞ്ഞത് "അലിയാര് തങ്ങളെ താങ്കൾ അറിഞ്ഞില്ലേ റസൂലുല്ലായെ കൊല്ലാൻ മദീന പള്ളിയിൽ ആൾ വന്നിരിക്കുന്നു"  അലി (റ) ഞെട്ടിതരിച്ചു "എന്ത് മുത്ത് നബിയെ കൊല്ലാൻ ആൾ വന്നു എന്നോ " ഇതും പറഞ്ഞ് അലിയാര് തങ്ങൾ മദീനാ പള്ളി ലക്ഷ്യമാക്കി ഓടി. പ്രസ്തുത വിവരം അറിഞ്ഞ് മദീന പള്ളിയിൽ ഒരുപാട് ആൾ കൂടിയിരുന്നു , അലി(റ) പള്ളിയിൽ എത്തിയ ഉടനെ ഉമർ (റ)വിനെ ആണ് കണ്ടത്  "ഉമറെ നബിയെ കൊല്ലാൻ ആൾ വന്നു എന്ന് കേട്ടു താങ്കൾ ഇവിടെ ഇല്ലായിരുന്നോ? നബി തങ്ങൾ എവിടെ എന്തെങ്കിലും അനർത്ഥം സംഭവിച്ചോ?" അലി(റ) തൃതിയിൽ ചോദിച്ചു. "ഏയ് പേടിക്കാൻ ഒന്നും ഇല്ലാ മുത്ത് നബിയെ കൊല്ലാൻ ആൾ വന്നു എന്നത് ശെരിയാണ് പക്ഷെ ആൾ ഇപ്പൊൾ കലിമത്ത് ചൊല്ലി മുസ്ലിമായി പ്രവാചകരുടെ കൂടെ പള്ളിക്ക് ഉള്ളിൽ ഉണ്ട്" ഉമർ (റ) മറുപടി പറഞ്ഞു. ആലിയാര് തങ്ങൾ വേഗം തന്നെ പള്ളിക്കുള്ളിൽ കയറി, നബി തങ്ങൾ മിഹ്റാബിൽ ഇരിക്കുന്നത് കണ്ടപ്പോൾ അലി (റ) വിന് ആശ്വാസം ആയി.  കൊല്ലാൻ വന്ന വ്യക്തി ഖൈബറിലെ പേര് കേട്ട പോരാളി ഹജ്ജാശ...

നാം എന്നും ഒന്ന്

ഇമേജ്
 സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് എൻ്റെ അപ്പുറത്ത് ഇരുന്നിരുന്ന എൻ്റെ സഹപാഠി എന്നോട് ഒരിക്കൽ പറഞ്ഞു. " ഞായറാഴ്ച ക്ലാസിൽ പോയിരുന്നു. ഇപ്രാവശ്യം ഞങ്ങളെ പഠിപ്പിച്ചത് മുസ്ലിങ്ങളുമായുള്ള ആത്മ ബന്ധമായിരുന്നു. ക്രിസ്തു മതത്തിൽ വിശ്വസിക്കുന്ന അവൻറെ ആ വാക്കുകൾ ഒരു കുളിർമ്മയായിരുന്നു എനിക്ക്. അപ്പോഴാണ് എനിക്ക് എന്തിനാണ് അവരെ  'ചേട്ടന്മാർ 'എന്ന്  വിളിക്കുന്നതിൻ്റെ പൊരുൾ മനസ്സിലായത്. അവർ തിരിച്ച് നമ്മളെ അഭിസംബോധനം ചെയ്യുന്നത് ' അനിയന്മാർ ' എന്നാണത്രേ.  ഇത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. ഇത് പോലെ ഒരു പാത്രത്തിൽ നിന്ന് ചോറ് ഉണ്ട് ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം എന്നിങ്ങനെ വേർതിരിവില്ലാതെ ജീവിച്ച് പോന്നവരാണ് നമ്മൾ. സമീപ കാലത്തെ ചില സംഭവ വികാസങ്ങൾ ഭീതി ജനിപ്പിക്കുന്നതാണ്. വിശിഷ്യാ കേരളത്തിൽ പോലും വർഗീയത പച്ച പിടിച്ച് തുടങ്ങി എന്നതാണ് വാസ്തവം. നാം ഇതെങ്ങോട്ടാണ്? ഇന്നലെ വരെ ഒരു തോളിൽ കയ്യിട്ടു നടന്ന നമ്മൾ ചിലരുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കും കുതന്ത്രങ്ങൾക്കും വണങ്ങി കാട്ടിക്കൂട്ടുന്ന അരുതായ്മകൾ കലാപ തുല്യമാണ്.  നാം ഇനിയും ഇവിടെ സമാധാന പൂർവ്വം ജീവിക്കേണ്ടവരാണ്. നമ്മുടെ ജീവിത രീതികൾ വെറും പ...

ഹുദൈബിയ നെല്ലിക്ക പോലൊരു സന്ധി ആദ്യം കയ്ച്ചു ,പിന്നെ മധുരിച്ചു

ഇമേജ്
ഹിജ്‌റ അഞ്ചാം വർഷം പൂര്‍ത്തിയായ സമയത്ത് മുഹമ്മദ് നബി (സ) ഒരു സ്വപ്നം കണ്ടു. മക്കയില്‍ പ്രവേശിച്ച് കഅ്ബാമന്ദിരത്തില്‍ നബി(സ) യും അനുചരന്മാരും പ്രാര്‍ഥന നടത്തുന്നതായിരുന്നു സ്വപ്നം. പ്രവാചകന്മാരുടെ സ്വപ്നം ദിവ്യബോധനത്തിൽപ്പെട്ട ഒരു ഭാഗമാണ്. നബി(സ) ഈ വിവരം അനുചരന്മാരെ അറിയിച്ചു. വിവരമറിഞ്ഞ് എല്ലാവരും ആനന്ദിച്ചു . കാരണം, അവരില്‍ പലരും മക്കയില്‍നിന്ന് മദീനയിലെത്തിയവരായിരുന്നു. ജന്മനാട്ടില്‍ തിരിച്ചുചെല്ലുന്നത് അവര്‍ സ്വപ്നം കണ്ടു. നബിയും കുറച്ചു സ്വഹാബികളും ഉംറ ചെയ്യാനായി മക്കയിലേക്കു പുറപ്പെട്ടു. എന്നാല്‍ ഇതറിഞ്ഞ് മക്കയിലെ ഖുറൈശികള്‍ വലിയൊരു സേനയുമായി കാത്തിരുന്നു. ഉംറ തടയുകയായിരുന്നു അവരുടെ ലക്ഷ്യം.  യാത്രയ്ക്കിടയിൽ ഹുദൈബിയ എന്ന് പേരുള്ള സ്ഥലത്ത് നബിയുടെ ഒട്ടകം മുട്ടുകുത്തി . നബി(സ) യും കൂട്ടരും അവിടെ വിശ്രമിക്കുമ്പോള്‍ ശത്രുപക്ഷത്തു നിന്ന് കുറച്ചുപേര്‍ സന്ധിസംഭാഷണത്തിനായെത്തി. ഇത് നല്ല ഒരവസരമായി കരുതിയ മുഹമ്മദ് നബി(സ) അവരുമായി സന്ധിചെയ്തു.  സന്ധിയില്‍ പല കാര്യങ്ങളും ഖുറൈശികള്‍ പറയുന്നതുപോലെ എഴുതി. ഇതുകണ്ട് സ്വഹാബാക്കളിൽ പലര്‍ക്കും സങ്കടം തോന്നി. കാരണം മുഹമ്മദ് നബി(സ) ശത്രു...