പോസ്റ്റുകള്‍

നവംബർ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മേഘക്കീറുകളെ വകഞ്ഞു മാറ്റിയൊരു അത്ഭുത യാത്ര!

ഇമേജ്
(ഭാഗം 2)  നബി (സ്വ) യുടെ ഈ അത്ഭുത യാത്രയ്ക്ക് ( ഇസ്റാഉം മിഅ്റാജും ) പിന്നിലെ ഹിക്മത്ത് എന്തായിരിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിൽ പ്രപഞ്ച നാഥന്റെ ചില സാക്ഷ്യപ്പെടുത്തലുകൾ ഒളിഞ്ഞിരിപ്പുണ്ട്.  തിരുദൂതർ അയക്കപ്പെട്ടത് മക്കാ നിവാസികൾക്ക് മാത്രമല്ല, മറിച്ച് മനുഷ്യകുലത്തിന്റെയും ജിന്ന് വർഗ്ഗങ്ങളുടെയും തന്നെ പ്രവാചകരായിട്ടായിരിക്കുമെന്ന പ്രഖ്യാപനമാണ് ആദ്യമായി അല്ലാഹു നടത്തുന്നത്. മുൻകഴിഞ്ഞ പ്രവാചകൻമാരുടെയെല്ലാം പ്രബോധനം നിർണ്ണിത പ്രദേശത്ത് നിശ്ചിത സമയത്തേക്ക് മാത്രമായിരുന്നു. എന്നാൽ *മുഹമ്മദ് മുസ്തഫാ (സ്വ) സ്ഥല-കാല ഭേദമന്യേ മാർഗദർശിയായിട്ടാണ് നിയോഗിക്കപ്പെടുന്നത്.* അതിനാൽ, ആകാശ ഭൂമിയുടെ സ്പന്ദനങ്ങളും പ്രവർത്തന രീതികളും നിഗൂഢ രഹസ്യങ്ങളും പ്രവാചകർ അറിഞ്ഞിരിക്കണം. കാരണം, അവരെക്കാൾ *മികച്ചൊരു പടപ്പോ അറിവുള്ള സയന്റിസ്റ്റോ ഒരിക്കലും ഭൂമിയിൽ ഭൂജാതനാകരുത്.*  യാത്രയിൽ എടുത്തു പറയപ്പെടുന്ന ഒന്നാണല്ലോ ബുറാക്ക് എന്ന വാഹനം! എന്തിനായിരുന്നു ഇത് സംവിധാനിച്ചത് എന്ന ചോദ്യത്തിന് പലരുടെയും മറുപടി യാത്രാവേഗത വർദ്ധിപ്പിക്കാൻ എന്നായിരിക്കും.  എന്നാൽ തദ്വിഷയകമായ ചില ണ്ഡിത ...

മേഘക്കീറുകളെ വകഞ്ഞു മാറ്റിയൊരു അത്ഭുത യാത്ര!

ഇമേജ്
   ഹൃദയാന്തരങ്ങളിൽ സങ്കടത്തിരമാലകൾ അലതല്ലി തുടങ്ങിയിരിക്കുന്നു...  ആകാശഭൂമി പോലും പിടയുന്ന പ്രവാചകരുടെ തുരുമുഖം ദർശിക്കാനാകാതെ തലകുനിച്ചിരിക്കുന്നു...  ഉടനെ വാനലോകത്ത് നിന്നൊരു വിളിയാളം! "നബിയെ... ഒരുങ്ങണം, യാത്ര പുറപ്പെടണം..." ചുട്ടുപൊള്ളിയിരുന്ന മരുഭൂമിയിൽ കുളിർമഴ പെയ്ത പ്രതീതി...  ആ പുണ്യമേനിയെ പുൽകാൻ സകല സന്നാഹങ്ങളും ഒരുങ്ങി തയ്യാറായി. മലക്കുകളും അമ്പിയാക്കളും ബുറാക്കുമെല്ലാം തിരുദൂതർക്കായി കാത്തിരിപ്പായി. മനുഷ്യ യുക്തി പോലും അന്തംവിട്ട് കുന്തം പോലെ കാണിയായി നോക്കി നിൽക്കേണ്ടിവന്ന ചരിത്ര മുഹൂർത്തത്തിന് നാന്ദി കുറിക്കുകയായി... വിശ്വാസിയെ തന്റെ സ്രഷ്ടാവിന്റെ കഴിവുകളിൽ കൂടുതൽ അന്ധമായി വിശ്വസിക്കാൻ പ്രേരിപ്പിച്ച ഘടകം...ഇസ്റാഉം മിഅ്റാഉം... പുണ്യ റസൂലിന്റെ വാനാരോഹണം! റജബ് 27...മസ്ജിദുൽ ഹറാമിൽ നിന്നും മോഡേൺ സയൻസിനെ വെല്ലുന്ന ശസ്ത്രക്രിയക്ക് വിധേയരായതിനു ശേഷം ബുറാക്കിലേറി ഞൊടിയിടയിൽ മസ്ജിദുൽ അഖ്സ്വയിലേക്ക്... അവിടുത്തെ കൂടിക്കാഴ്ചക്കൾക്ക് ശേഷം ഫിസിക്സിനെയും ശൂന്യാകാശ നിയമങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് വാനലോകങ്ങളിലേക്കൊരു സഞ്ചാരം!  മലക്ക് ജിബിരീൽ(അ) പോലും ഭയന്ന...

അഭയം തേടി ത്വാഇഫിലേക്ക്

ഇമേജ്
______________________________ ആദ്യ വഹ്-യിൽ പേടിച്ചു പനിപിടിച്ച് വിറച്ച ഹബീബിനെ ആശ്വാസത്തിന്റെ കരങ്ങളാൽ ചേർത്തുപിടിച്ച ഖദീജ(റ)❣️ സകലരും അപമാനിച്ചപ്പോഴും കാവലായി കവചമേകിയ അബൂത്വാലിബ്, ആ രണ്ട് തണൽ മരങ്ങളും ഒരേ വർഷം നഷ്ടപ്പെടുന്നു. ചരിത്രം അതിന് 'ദുഃഖ വർഷം' എന്ന് പേരുവിളിച്ചു.  തണൽ നഷ്ടപ്പെട്ട ഹബീബിനെ കാത്തുനിന്നത് ഖുറൈശികളുടെ ആക്രമണങ്ങൾ നിറഞ്ഞ കൊടും വേനലാണ്. തളർന്നു... ഈ വെയിൽ താങ്ങാൻ ആകുന്നില്ല.. അവസാനം മറ്റൊരു തണൽ തേടി പ്രവാചകരും വളർത്തുപുത്രൻ സൈദ് ബിനു ഹാരിസയും ത്വാഇഫിലേക്ക്.... അവിടം പ്രതീക്ഷയുണ്ട്. ത്വാഇഫിൽ എത്തി ഓരോ നേതാക്കളെയും മാറിമാറി കണ്ട് അഭയം തേടി.. പ്രതീക്ഷയുടെ സൂര്യൻ അസ്തമിച്ചു.  പലരും കയ്യൊഴിഞ്ഞു,പരിഹസിച്ചു,പുച്ഛിച്ചു.എന്തിനേറെ കുട്ടികളും ഭ്രാന്തരും വരെ കല്ലെടുത്ത് എറിഞ്ഞോടിച്ചു.റസൂലിന്റെ കാലിൽ നിന്നും സൈദിൻറെ തലയിൽ നിന്നും രക്തം ധാരധാരയായി ഒഴുകി.. തളർന്ന് അവശരായി മുമ്പിൽ കണ്ട ഒരു തോട്ടത്തിൽ അഭയം തേടിയ തിരുനബി പടച്ച റബ്ബിനോട് തിരുകരങ്ങൾ ഉയർത്തി ദുആ ചെയ്തു.. റബ്ബേ ഏവരും എന്നെ വെറുത്താലും നിനക്ക് എന്നോട് വെറുപ്പ് ഇല്ലെങ്കിൽ മറ്റൊന്നും എനിക്ക് പ്രശ്നമേയല്ല... അന്നേരം...