പോസ്റ്റുകള്‍

ഡിസംബർ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അനുപമം

ഇമേജ്
ഹബീബ്, തിന്മയിൽ ഉണങ്ങിക്കരിഞ്ഞ 'ഗ്രാമ മാതാവി'ൻ മാറിൽ, നന്മയുടെ നാമ്പുകൾ തളിർപ്പിച്ച ജന്മ വസന്തം കരുണവറ്റിയ കൺതടങ്ങളിൽ കനിവിൻ്റെ കണ്ണീർപുഴകളൊഴുക്കിയ വിപ്ലവ സ്പർശം കറുപ്പ് വെളുപ്പെന്ന വിവേചനം മായ്ച്ച് നേരിൻ നിറംവരച്ച മാറ്റത്തിൻ തിരുത്തെഴുത്ത് കുഴിമാടങ്ങൾ വിധിച്ച പെണ്ണുടലുകൾക്ക് അതിജീവനമേകിയ ദർശനം പെരുന്നാൾ പുലരിയിൽ കണ്ണീർവറ്റിയ അനാഥക്കൺകളിൽ സന്തോഷത്തിളക്കമേകിയ പ്രകാശധാര മുന്തിരിച്ചാറുകൾ മുറിവുകൾ വീഴ്ത്തിയ മനങ്ങളിൽ മോചനം തുന്നിയ ഇതിഹാസം ക്രോധം കൂർപ്പിച്ച ശത്രു ദംഷ്ട്രകൾക്ക് സാന്ത്വനം കനിഞ്ഞ സ്നേഹം മനുഷ്യത്വം മരവിച്ച ഇരുട്ടടഞ്ഞ മരുക്കടലിൽ വെളിച്ചം തുഴഞ്ഞെത്തിയ നിലാവിൻ്റെ പങ്കായം റസൂൽ, അങ്ങയെ അറിഞ്ഞുതുടങ്ങവേ ഞാനറിയുന്നു അങ്ങെന്നും അനുപമജ്യോതിസ്സ് ✍️ *ഹാഫിസ് ഹിഷാം പുറമണ്ണൂർ*

പ്രതിരോധത്തിൻ്റെ ഖൻദക്

ഇമേജ്
_"നബിയേ വിശപ്പ് സഹിക്കാൻ കഴിയുന്നില്ല. ഞങ്ങളെല്ലാം വയറ്റിൽ ഓരോ കല്ല് കെട്ടി വെച്ചാണ് ഇവിടെ കുഴിക്കുന്നത്_". സ്വഹാബികളിൽ ഒരാൾ നബിയോട് ആവലാതി പറഞ്ഞു. നബി തൻ്റെ കുപ്പായം പൊക്കിപ്പിടിച്ച് കാണിച്ചു. എല്ലാവരും ഒരു കല്ല് വെച്ചായിരുന്നു ജോലിയിൽ ഏർപ്പെട്ടത്തെങ്കിൽ നബി(സ) രണ്ട് കല്ല് വയറ്റിൽ കെട്ടി വെച്ചായിരുന്നു പണി എടുത്തത്. പ്രതിരോധത്തിൻ്റെ മറ്റൊരു യുദ്ധമായ ഖന്ധകിൻ്റെ ഒരു ചീന്തായിരുന്നു ഇത്. അറബികളുടെ അപരിചിതമായ യുദ്ധ മുന്നേറ്റമായിരുന്നു ഖൻദകിലൂടെ സാധ്യമായത്. കിടങ്ങ് ഒരു തിരിച്ചടിയായി ശത്രുക്കൾ പോലും അന്ധാളിച്ചു നിന്ന അവസ്ഥ. ഇത്തിരിയുള്ള മദീന പട്ടണത്തിൻ്റെ രോമത്തിൽ പോലും ഒന്നും ചെയ്യാൻ കഴിയാതെ പിന്തിരിഞ്ഞ് പോയ ശത്രുക്കൾ.. ഇസ്ലാമിൻ്റെ ചരിത്രത്തിൽ അഹ്സാബ് യുദ്ധം എന്നും ഖൻദക് യുദ്ധം എന്നും അറിയപ്പെട്ട ഈ യുദ്ധ രീതി ഹിജ്റ 5 ശവ്വാൽ മാസത്തിലാണ് അരങ്ങേറിയത്. പലയിടത്തും നേരിട്ട തിരിച്ചടികൾ ജൂതന്മാരുടെ മനസ്സിൽ ഒരു അഗ്നിയായി പുകഞ്ഞു. മുസ്ലിംകളോടുള്ള അടങ്ങാത്ത പക അവരുടെ അടുത്ത കുതന്ത്ര നീക്കത്തിനുള്ള തയ്യാറെടുപ്പിന് വഴി തെളിച്ചു. മുസ്ലിം വിരുദ്ധ ശക്തികളുമായി ഒരു സഖ്യം ചേർന്ന് ഒരു മുന്നേറ്റം ന...

🐎🐎അടി പതറിയ ഉഹ്ദ്🗡️⚔️

ഇമേജ്
പോർക്കളം ശത്രുക്കളുടെ ശബ്ദത്താൽ മുഖരിതമായിരുന്നു, ഖുറൈശി പ്രമുഖർ അലറിപ്പറഞ്ഞു , മുഹമ്മദ് വധിക്കപ്പെട്ടിരിക്കുന്നു, ഇസ്ലാം തകർ ത്തെറിയപ്പെട്ടിരിക്കുന്നു, മുസ്ലിം സൈന്യം തങ്ങളുടെ സ്നേഹ ഭാജനത്തെ തിരഞ്ഞു കൊണ്ടിരിക്കുന്നു ശത്രുവിന്റെ കർണ്ണപുടങ്ങളെ ഉഛാടനം ചെയ്യിച്ച , ഖുറൈശി പ്രമുഖൻ , റസൂലിന്റെ പിതൃവ്യൻ ഭയവിഹ്വലരായി ഓടുന്ന മുസ്ലിം സൈന്യത്തിന് നേരെ തിരിഞ്ഞുകൊണ്ട് പ്രഖ്യാപിച്ചു, അല്ലയോ അല്ലാഹുവിൻറെ പടവാഹകരെ നിശ്ചയം മുഹമ്മദ് റസൂൽ സുരക്ഷിതനാണ് നിങ്ങൾ തിരികെ വരുക.  മദീനക്കടുത്തുള്ള പർവതത്തിന് വടക്കുള്ള താഴ്‌വരയിൽ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. ബദർ യുദ്ധത്തിൽ പകരം വെക്കാനാവാത്ത പരാജയത്തിൻ കൈപ്പുനീർ കടിച്ചിറക്കി നടന്നിരുന്ന അബൂസുഫിയാനും കൂട്ടരും മറ്റൊരു അവസരത്തിനായി തക്കംപാർത്ത് ആവനാഴിയിലെ അവസാന ആയുധവും ഏന്തി മുഹമ്മദിനെയും കൂട്ടരെയും തറപറ്റിക്കാൻ 3000 സൈന്യത്തെയും തയ്യാറാക്കി ഖുറൈഷി ജനറൽ ഖാലിദ് ബിൻ വലീദിനെയും കൂട്ടുപിടിച്ച് എ ഡി 625 മാർച്ച് 23 (7 ശവ്വാൽ ഹിജ്റ 3 ) മദീനക്കടുത്തുള്ള പർവതത്തിന് വടക്കുള്ള താഴ്‌വരയിൽ തമ്പടിച്ചു.   തുലോം തുച്ഛമായ മുഹമ്മദ്(സ)യുടെ സൈനികരോട് പരാജയപ്പെട്ട ഖ...

പ്രവാചക ജീവിതം

പ്രവാചക ജീവിതം സന്തോഷ ദുഃഖങ്ങളുടെ ചക്രിയ പ്രവാഹത്താൽ രൂപം കൊണ്ടതാണ്. പരിശുദ്ധനായ അല്ലാഹുവിൻറെ ഏകത്വം വിളംബരം ചെയ്തതിന്റെ പേരിൽ സ്വന്തം രക്തബന്ധുക്കളിൽ നിന്നുപോലും മർദ്ദനവും മറ്റും പ്രവാചകനേൽക്കേണ്ടി വന്നു. എന്നിരുന്നാലും, അല്ലാഹുവിൻറെ മഹത്തരമായ യുക്തിയുടെ തറയിൻമേലായിരുന്നു പ്രവാചക ജീവിതം ക്രമീകരിച്ചിരുന്നത്.  മക്കാ മുശ്രിക്കുകളുടെ മർദ്ദനം സഹിക്കവയ്യാതെ പ്രവാചകൻ മദീനയിലേക്ക് ഹിജ്റ പോകുന്നതിനുമുമ്പ് തന്നെ അല്ലാഹു മദീനയെ പ്രവാചക മൂല്യങ്ങൾക്ക് ഏറ്റവും വളക്കൂറുള്ള മണ്ണാക്കി മാറ്റിയിരുന്നു. ബഹുദൈവാരാധനയുടെയും അജ്ഞതയുടെയും അന്ധകാരത്തിൽ പൊറുതിമുട്ടിയ മദീനയിലെ ജനങ്ങളുടെ ഹൃദയത്തിൽ സമാധാനത്തിന്റെയും സൗഖ്യത്തിന്റെയും പതാക വാഹകനായി പ്രവാചകനെ അല്ലാഹു ചിത്രീകരിച്ചു. പ്രവാചകാഗമനത്തിനു മുമ്പ് തന്നെ മദീനയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയന്തരീക്ഷമൊട്ടാകെയും അല്ലാഹു പ്രവാചകനേറ്റവും സൗകര്യപ്രദമാക്കി മാറ്റിയിരുന്നു. ഉദാഹരണത്തിന്, മക്കാ നിവാസികൾ പൊതുവേ പരുക്ക സ്വഭാവമുള്ളവരാണെങ്കിൽ മദീനക്കാർ അങ്ങേയറ്റം നിർമ്മല സ്വഭാവക്കാരായിരുന്നു. അവർ മക്കക്കാരേക്കാൾ കൂടുതൽ സഹനശീലമുള്ളവരും മിതത്വ സ്വഭാവക്കാരുമായിരുന്നു...